News Desk

കിഫ്ബിക്ക് 1,700 കോടി വിദേശ ധനസഹായം

കൊച്ചി: കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) വഴി നടപ്പാക്കുന്ന സംസ്ഥാനത്തെ 12 പദ്ധതികള്‍ക്ക് 1,700 കോടി രൂപയുടെ വിദേശ സഹായവാഗ്ദാനം. അമേരിക്കയിലെ ആഗോള ധനകാര്യ സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഐ.എഫ്.സി) ആണ് വായ്പാ സന്നദ്ധത അറിയിച്ചത്. ഇത് സ്വീകരിച്ചാല്‍ രാജ്യാന്തര ഫണ്ടിംഗ് ഏജന്‍സിയില്‍ നിന്ന് കിഫ്ബിക്ക് ലഭിക്കുന്ന ഏറ്റവും വലിയ വിദേശ വായ്പയാകുമെന്ന് സി.ഇ.ഒ കെ.എം. എബ്രഹാം പറഞ്ഞു.

ലോകബാങ്ക് ഗ്രൂപ്പില്‍ അംഗമായ, വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള ഐ.എഫ്.സി ക്‌ളൈമറ്റ് റെസിലന്‍സ് ബോണ്ട് വിഭാഗത്തില്‍ പെടുത്തിയാണ് വായ്പ അനുവദിക്കുക. രാജ്യങ്ങള്‍ക്കാണ് ഈ വിഭാഗത്തില്‍ സാധാരണ വായ്പ നല്‍കാറ്. ഐ.എഫ്.സിയുമായി കരാറില്‍ ഏര്‍പ്പെട്ടാല്‍ ക്‌ളൈമറ്റ് റെസിലന്‍സ് ബോണ്ട് വിഭാഗത്തില്‍ ഫണ്ട് ലഭിക്കുന്ന ആദ്യ സംസ്ഥാനമാകും കേരളം.ഐ.എഫ്.സി വായ്പ വാഗ്ദാനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി ഡോ. തോമസ് ഐസക്ക് എന്നിവരെ അറിയിച്ചതായി കെ.എം. എബ്രഹാം പറഞ്ഞു.

ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചശേഷം തുടര്‍നടപടിയെടുക്കും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ലോക ബാങ്കിനേക്കാള്‍ വേഗത ഐ.എഫ്.സിക്കുണ്ട്. കരാര്‍ ഒപ്പിട്ടാല്‍ കാലതാമസമില്ലാതെ കൂടാതെ വായ്പ ലഭിക്കും. ജനുവരി ആറോടെ വായ്പയ്ക്ക് തത്വത്തില്‍ അംഗീകാരം നല്‍കാമെന്നാണ് ഐ.എഫ്.സി കിഫ്ബിയെ അറിയിച്ചത്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

ന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അവര്‍.
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

ന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു. തുടര്‍ച്ചയായ എട്ടാം