News Desk

മുദ്രാ വായ്പ: 10 ലക്ഷം കോടി നല്‍കിയെന്ന അവകാശവാദവുമായി കേന്ദ്രം

Spread the love

ന്യൂഡല്‍ഹി: ചെറുകിട സംരംഭകര്‍ക്ക് മൂലധനം ഉറപ്പാക്കാനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി മുദ്രാ യോജനയിലൂടെ ഈവര്‍ഷം നവംബര്‍ ഒന്നുപ്രകാരം 10.24 ലക്ഷം കോടി രൂപയുടെ വായ്പ നല്‍കിയെന്ന് കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ പറഞ്ഞു. 20.84 കോടിപ്പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മുദ്രാ വായ്പയില്‍ കിട്ടാക്കടം വര്‍ദ്ധിക്കുകയാണെന്ന് കഴിഞ്ഞദിവസം കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കിയിരുന്നു. 2018-19ല്‍ 2.86 ശതമാനമായാണ് മുദ്രാ വായ്പകളിലെ കിട്ടാക്കടം ഉയര്‍ന്നത്. 2017-18ല്‍ ഇത് 2.52 ശതമാനമായിരുന്നു. തിരിച്ചടവില്‍ തുടര്‍ച്ചയായി മൂന്നുമാസക്കാലം വീഴ്ച വരുമ്പോഴാണ് ഒരു വായ്പ കിട്ടാക്കടമായി മാറുന്നത്. സംരംഭകര്‍ക്ക് 50,000 രൂപ മുതല്‍ 10 ലക്ഷം രൂപവരെയാണ് മുദ്രാ വായ്പയായി ലഭിക്കുക.

മൊത്തം 46 ഷെഡ്യൂള്‍ഡ് കൊമേഴ്സ്യല്‍ ബാങ്കുകള്‍ (എസ്.സി.ബി) ചേര്‍ന്നാണ് 10.24 ലക്ഷം കോടി രൂപയുടെ മുദ്രാ വായ്പകള്‍ വിതരണം ചെയ്തത്. പഞ്ചാബ് നാഷണല്‍ ബാങ്കിലാണ് മുദ്രാ വായ്പയിലെ കിട്ടാക്കട നിരക്ക് കൂടുതല്‍; 8.11 ശതമാനം. എസ്.ബി.ഐയില്‍ കിട്ടാക്കടം 2.65 ശതമാനമാണ്. സ്വകാര്യ ബാങ്കുകളില്‍ കേരളം ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയാണ് മുദ്രാ വായ്പയിലെ കിട്ടാക്കടത്തില്‍ മുമ്പില്‍. 10 ശതമാനത്തിന് മേലാണ് ഇവയില്‍ കിട്ടാക്കടം.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.