Success Story

സ്വപ്‌നവും കഠിനാധ്വാനവും കൊണ്ട് മീനു നെയ്‌തെടുത്ത സാരിയുടെ ലോകം – മീനാക്ഷി ബുട്ടീഖ്

Spread the love

വസ്ത്രശാലകളും ബുട്ടീഖുകളുമെല്ലാം നിറയെയുള്ള വിപണിയില്‍, വ്യത്യസ്തമായ സാരികള്‍ കൊണ്ട് തന്റേതായ ഇടമൊരുക്കുകയാണ് പത്തനംതിട്ട റാന്നി സ്വദേശിനി മീനു മാത്യു. സാരികളോടുള്ള പ്രണയത്തില്‍ നിന്നും ‘മീനാക്ഷി’ എന്ന ഓണ്‍ലൈന്‍ ബുട്ടീഖിലേക്കുള്ള മീനുവിന്റെ യാത്രയ്ക്ക് തോല്‍ക്കാനില്ലെന്ന നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും തന്നെയായിരുന്നു കരുത്തായി മാറിയത്.

ബിസിനസുകാരനായ അച്ഛനില്‍ നിന്നായിരുന്നു സംരംഭകയാകണമെന്ന സ്വപ്‌നം മീനുവിന്റെയുള്ളില്‍ ഉണ്ടാകുന്നത്. ബിസിനസ് പശ്ചാത്തലമുള്ള കുടുംബത്തില്‍ ജനിച്ചുവളര്‍ന്നുവെങ്കിലും രണ്ട് വര്‍ഷത്തോളം ഈ മേഖലയെക്കുറിച്ച് പഠിച്ച ശേഷമാണ് മീനു സ്വന്തമായൊരു സംരംഭം എന്ന ആശയത്തിലേക്ക് എത്തുന്നത്. തുടക്കത്തില്‍ പിന്തുണയെക്കാളേറെ വിമര്‍ശനങ്ങളായിരുന്നു ചുറ്റുമുള്ളവരുടെ പ്രതികരണമെങ്കിലും തന്റെ സ്വപ്‌നവുമായി മുന്നോട്ടുകുതിക്കാനായിരുന്നു മീനുവിന്റെ തീരുമാനം.

സാരി ധരിക്കുന്ന ശീലമില്ലാത്ത മീനുവിന് സാരികളോടുള്ള പ്രണയമാണ് ‘മീനാക്ഷി’ എന്ന സ്വപ്‌ന സംരംഭത്തിലേക്ക് എത്തിച്ചേര്‍ന്നത്. അമ്മയ്ക്കുവേണ്ടി വാങ്ങിയിരുന്ന ഓരോ സാരിയിലും മീനുവിന്റെ കൈയൊപ്പുണ്ടായിരുന്നു. ആ സാരികള്‍ക്ക് ലഭിച്ചിരുന്ന പ്രശംസയാണ് സാരികള്‍ കേന്ദ്രീകരിച്ച് സ്വന്തമായി ഒരു സംരംഭം തുടങ്ങാന്‍ മീനുവിന് പ്രചോദനമായതും.

ബിസിനസ് തുടങ്ങുന്നതിന് മുന്‍പ് ഈ രംഗത്തെക്കുറിച്ച് രണ്ട് വര്‍ഷത്തോളമാണ് മീനു ഗവേഷണം നടത്തിയത്. 2025 ജൂലൈ 10നാണ് ബുട്ടീഖ് ആരംഭിച്ചത്. തുടക്കത്തില്‍ വെല്ലുവിളികള്‍ നേരിട്ടെങ്കിലും ചുരുങ്ങിയ കാലയളവില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ടെ ബ്രാന്‍ഡായി മാറാന്‍ മീനാക്ഷിക്ക് സാധിച്ചിട്ടുണ്ട്.

തനിക്ക് മുന്നിലെത്തുന്ന ഉപഭോക്താവിന്റെ സംതൃപ്തിയാണ് ‘മീനാക്ഷി’യുടെ വിജയ രഹസ്യം. ആരെയും വിഷമിച്ച മനസ്സോടെ തന്റെ സംരംഭത്തില്‍ നിന്നും മടക്കി അയക്കില്ലെന്ന ഉറച്ച നയമാണ് മീനുവിന്റെ യാത്രയെ കൂടുതല്‍ സുന്ദരമാക്കുന്നത്. പ്രീമിയം ഉപഭോക്താക്കളെയും മറ്റുള്ളവരെയും തുല്യമായി പരിഗണിക്കണം എന്ന നിര്‍ബന്ധവുമുണ്ട് സംരംഭത്തിന്. നെയ്ത്തുകാരില്‍ നിന്നും നേരിട്ട് വാങ്ങുന്നതുള്‍പ്പെടെയുള്ള സാരികളുള്ളതിനാല്‍ ഗുണമേന്മ ഉറപ്പാക്കാനും മീനാക്ഷിക്ക് സാധിച്ചിട്ടുണ്ട്. ഒരു ഡിസൈനില്‍ ഒരൊറ്റ പീസ് മാത്രമേ വില്‍ക്കുകയുള്ളൂ എന്ന നയമാണ് മീനാക്ഷി എന്ന സംരംഭത്തെ കൂടുതല്‍ വ്യത്യസ്തമാക്കുന്നത്.

സാരിയ്ക്ക് പുറമെ കസ്റ്റമൈസ്ഡ്, റെഡി ടു വെയര്‍ സാരികള്‍ ഫ്രോക്കുകള്‍, ചുരിദാര്‍ തുടങ്ങിയവയും ഇവിടെ ലഭ്യമാണ്. സ്വപ്‌നസംരംഭത്തിന്റെ തുടര്‍ച്ചയോടെ മാസങ്ങള്‍ക്കുള്ളില്‍ ‘പ്ലസ് സൈസ്’ വസ്ത്രങ്ങള്‍ക്കായി ഒരു പ്രത്യേക സ്‌റ്റോര്‍ ആരംഭിക്കാനുള്ള പദ്ധതിയിലാണ് മീനുവിന്ന്.

സംരംഭക യാത്രയില്‍ അച്ഛന്റെ വിജയവഴികള്‍ തന്നെയായിരുന്നു മീനുവിന്റെ യാത്രയ്ക്കും വെളിച്ചമായത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അച്ഛന്‍ മരണപ്പെട്ടെങ്കിലും ഇപ്പോഴും അച്ഛന്റെ അനുഗ്രഹം തനിക്കൊപ്പമുണ്ടെന്നും അച്ഛനാണ് തന്റെ ജീവിതത്തിലെ ‘റോള്‍ മോഡലെ’ന്നും മീനു കൂട്ടിച്ചേര്‍ക്കുന്നുണ്ട്. കരുത്തായി അമ്മയുമുണ്ട് മീനുവിനോപ്പം. ആദ്യ ചുവടുവെയ്ക്കാനുള്ള ആശങ്കകളെ ഇല്ലാതാക്കാന്‍ അന്ന് മീനുവിനെ സഹായിച്ചത് തനിക്കേറ്റവും പ്രിയപ്പെട്ട സുഹൃത്തായിരുന്നു. ജീവിതത്തില്‍ താന്‍ സ്വന്തമാക്കിയ സൗഭാഗ്യങ്ങളിലേക്ക് ചേര്‍ത്തുവെക്കുന്നുണ്ട് തന്റെ വിജയത്തിന് വഴിയൊരുക്കിയ പ്രിയസുഹൃത്തിനെയും മീനു.

മത്സരാധിഷ്ഠിതമായി അതിവേഗം മുന്നോട്ടുകുതിക്കുന്ന മേഖലയില്‍ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകുകയാണ് ഉചിതമെന്ന് മീനു ചൂണ്ടിക്കാണിക്കുന്നുണ്ട്. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ആശ്രയിക്കാതെ, സ്വന്തം ആശയങ്ങളില്‍ വിശ്വസിച്ച് മുന്നോട്ട് പോകണമെന്നും ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ച്, ലക്ഷ്യത്തില്‍ ഉറച്ചുനിന്നാല്‍ വിജയം നമ്മെ തേടിയെത്തുമെന്നുമാണ് മീനുവിന്റെ വിശ്വാസവും. മീനാക്ഷി എന്ന സംരംഭത്തിലൂടെ മീനു ഉയര്‍ത്തിപ്പിടിക്കുന്ന ബിസിനസ് മാത്രമല്ല, മറിച്ച് കഠിനാധ്വാനത്തിന്റെ ഫലമായി ഉയര്‍ത്തിയെടുത്ത തന്റെ സ്വപ്‌നത്തെ കൂടിയാണ്…!

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Special Story Success Story

ആസാദ് മൂപ്പന്‍ പിന്നിട്ട വഴികള്‍

Spread the loveവിദ്യാര്‍ത്ഥി രാഷ്ട്രീയത്തെ നെഞ്ചിലേറ്റി നടന്ന യുവാവ്, പിന്നീട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നി എം.ബി.ബി.എസില്‍ ഗോള്‍ഡ് മെഡല്‍ നേടി ഒന്നാമനായി. പഠിച്ച കോളേജില്‍തന്നെ ഔദ്യോഗിക ജീവിതത്തിനു
Success Story

ഉള്‍ക്കരുത്തിന്റെ വിജയം

Spread the loveചരിത്രവും പാരമ്പര്യവും ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണ്… നിര്‍മാണ രീതിയിലും ജീവിതശൈലിയിലുമെല്ലാം പരമ്പരാഗത രീതിയെ മുറുകെപ്പിടിക്കുന്ന കോഴിക്കോടിന്റെ മക്കള്‍…. അതേ നാട്ടില്‍ പിറന്ന് തന്റെ കഴിവുകളെ